Sunday, June 28, 2015

ഓർമ്മകൾ ഒഴുകുമ്പോൾ ..














ഓർമ്മകൾ ഒഴുകുമ്പോൾ ...
ഉള്ളിൽ ....;

കുടമുല്ല പൂക്കൾ വിരിയുന്ന
തണുത്ത രാത്രിയുടെ മാറിൽ
നക്ഷത്രപൂക്കൾക്ക് നടുവിലുറങ്ങാൻ
മോഹിച്ചു ജാലകവിരിയിൽ
മുഖം പൂഴ്ത്തിയ ഒരേഴു വയസ്സുകാരിയുണ്ട്
........................................................

നിലാപ്പൊട്ടുകൾ നൃത്തം വെക്കുന്ന
തറവാടിൻ മുറ്റത്ത് ഒരു യാത്രമൊഴിയിൽ
പിടഞ്ഞു  ചലിക്കുന്ന കണ്ണുകളിൽ പരിഭവം കുരുക്കി ...
എന്തോകളഞ്ഞത്  പോലെ തലകുമ്പിട്ടിരിക്കുന്ന
ഒരു പതിനാറുകാരിയുടെ പരാതിയുണ്ട് ...

--------------------------------------------------------------------------

ഒഴിവാക്കിയോ എന്നെയെന്നൊരു വേദന
നോട്ടത്തിൽ ഒതുക്കി
ചതഞ്ഞരഞ്ഞ പൂവിതളുകളെ
സഹതാപത്തോടെ നോക്കി
തല കുമ്പിട്ടു പടിയിറങ്ങിയ
ഇരുപതുകാരിയുടെ വിങ്ങലുകളുണ്ട് ..

---------------------------------------------------------------------------

ഉപേക്ഷിക്കപ്പെട്ട വഴികളെ
തണുത്ത രാവുകൾക്കും  ഉഷ്ണം നിറഞ്ഞ
പകലുകൾക്കും  വീതിച്ചു കൊടുത്ത്
ചുവരിൽ ചലിക്കുന്ന  ചക്രത്തിനൊപ്പം
ഓടി തീർക്കേണ്ടി വരുന്ന യൗവ്വനത്തിന്റെ വ്യഥയുണ്ട് ...

ജന്മാന്തരം
















പല ജന്മങ്ങ ളിൽ ഞങ്ങ ൾ കണ്ടുമുട്ടി കൊണ്ടിരുന്നു 
പാറ്റയും പുഴുവായും പൂച്ച യായും നരിയായും ...
ഞങ്ങൾ ജന്മത്തിന്റെ അന്ത്യം തേടിക്കൊണ്ടിരുന്നു 
നാരിയായി ഞാനും നരനായി  അവനും ജനിക്കാൻ 
ജന്മ കടലുകളിൽ കടം കൊടുത്ത നാണയങ്ങൾ അനവധി ...............
....................................................................... പല ജന്മങ്ങളിൽ ഞാൻ പിന്നെയും  അവൻ എനിക്ക് മുൻപേയും   
 ഭൂമിയിൽ വന്നു പോയി ....
കണ്ടു മുട്ടാൻ കഴിയാതിരുന്നപ്പോഴൊക്കെ 
ജന്മത്തിൽ നിന്നു ഒളിച്ചോട്ടം നടത്തി അവൻ ആ കടം തീർത്തു 
ജന്മമൊടുക്കാൻ  ധൈര്യം കിട്ടാതെ .. 
ബലികാക്ക രൂപത്തിൽ  അവനെ ഞാൻ തിരിക വിളിച്ചു...

......................................................................................... മരമായി ജന്മം കൊണ്ട് മടുത്തപ്പോൾ 
മഹാമാരിയായി വിണ്ടു കീറിയ എന്റെ
മാറിലേക്ക്‌  പെയ്തൊഴിഞ്ഞു 
കണ്ടും കാണാതെയും ..അറിഞ്ഞും അറിയാതെയും ..
പരസ്പരം തേടി തേടി ...ഏതോ ജന്മാന്തര തീരത്ത്