Sunday, August 9, 2015

ഒഴിഞ്ഞ കിളിക്കൂടുകൾ





















തുള്ളി തോരാത്ത മഴയുടെ ആരവം പോലെ
ഭയ സംഭീതമായ ഒരു രാത്രി  പോലെ ...
നിമിഷങ്ങളെ നിശബ്ദതയില്‍
നിന്നുണര്‍ത്തി    കത്തി പടരുകയാണ്
നീ അടർന്നു പോകുന്നതിന്റെ വേദന .....
.........................................................
ഉൾതുടിപ്പുകൾ തൊട്ടറിഞ്ഞ്
പുറകിൽ  നിന്ന് ചുറ്റിപിടിക്കുന്ന കൈകൾ ,
മുടിയിഴകളിൽ നനുത്ത സ്പർശം
ഒരു ചിരിയുടെ മണി കിലുക്കം ...
താള തലങ്ങളുടെ പാരമ്യത്തിൽ
നിൽക്കുന്ന ഗാന ശകലങ്ങൾ ...
കാൻവാസിൽ വിരിയുന്ന പ്രതിഭയുടെ പാടവം ........
കാത്തിരുപ്പിന്റെ അവസാനം
എന്റെ കിളിക്കൂട്ടിൽ വന്നുപെട്ട
നവംബറിന്റെ കുളിര് ...
.............................................................................................

കടലാഴങ്ങളിൽ നിന്നുമൊരുനിമിഷം
മണലാരണ്യത്തിലേക്കു  എന്റെ
ചിന്തകളെ കുടഞ്ഞിട്ടുള്ള
നിന്റെ കടന്നു പോക്കുകളിൽ
ഞാൻ പുകയുന്നതെന്തേ ?....
.............................................................................................

പ്രതീക്ഷകളുടെ കടലിന്റിപ്പുറത്ത്
ആഗ്രഹങ്ങളുടെ ചുള്ളിക്കമ്പുകൾ
കൂട്ടി വെച്ച ഈ പഴയ കൂട്ടിലേക്ക്
നിന്റെ വരവും കാത്തിരിപ്പുണ്ടാവും ....
രണ്ടിണക്കിളികൾ....