Monday, November 29, 2010

തിരച്ചില്‍

നീ ഇല്ലാത്ത പകല്‍ നേരങ്ങള്‍ എന്നെ
വല്ലാതെ നോവിക്കുന്നു..
 
നിന്റെ ഓര്‍മയില്‍ കുരുങ്ങികിടക്കുന്ന
എന്റെ ചിന്തകള്‍ എവിടെയാണ് അലയുന്നത്..?
 
തിരക്ക് പിടിച്ച ഇടവഴികളില്‍...
പച്ച പായല്‍ വളര്‍ന്നു നില്‍ക്കുന്ന കുളക്കരയില്‍..
വയലിന്റെ ഓര്‍മ്മകള്‍ മരിച്ചു തുടങ്ങിയ ..
ഇഷ്ടികകളങ്ങളില്‍..
ഒഴുകാന്‍ മറന്ന പുഴയുടെ വൃത്തികെട്ട പുതിയ രൂപത്തില്‍...
ഇടിഞ്ഞു വീഴാറായ വായന ശാലയുടെ 
നനഞ്ഞ മൂലയില്‍ ..   
ഞാന്‍   എന്തോ  തേടുന്നു...?
 
എന്റെ ഗ്രാമത്തിന്റെ ആത്മാവോ, നിന്നെയോ.?
അതോ എന്നെ തന്നെയോ
ഞാന്‍ തേടുന്നത്...
 
 
 
 

Sunday, November 28, 2010

പ്രണയത്തിന്റെ നിറം

 
പ്രണയത്തിനു പല നിറങ്ങളാണ്
 
സൌഹൃദത്തിന്റെ പച്ചനിറം.
മനസ്സിന്റെ അറിയാത്ത  കോണുകളില്‍
അര്‍ത്ഥമില്ലാത്ത സൌഹൃദങ്ങള്‍ സൂക്ഷിക്കുന്ന...
മനസ്സിന്റെ വികൃതി അതിനു പച്ചപ്പ്‌ കൊടുക്കുന്നു.
 
ബന്ധുതയുടെ നീല നിറം
വല്ലപ്പോഴും വന്നു പോകുന്ന ബന്ധുക്കള്‍ കാട്ടുന്ന
പൊള്ളയായ സ്നേഹ പ്രകടനത്തിന്റെ
വിഷം കലര്‍ന്ന നീല നിറം...
 
മനസ്സിന്റെ കോണില്‍ വേദനയായീ 
വിങ്ങലായി എന്നും അവശേഷിക്കുന്ന  
അറിയാതെ പോയ പ്രണയത്തിന്റെ
ചുവന്ന നിറം

മാ നിഷാദ!!!

മാ നിഷാദ!!!
തറച്ച അമ്പ്‌ വലിചൂരന്‍  കൈകള്‍ തരാത്ത
ദൈവത്തിനെ ശപിച്ചു കൊണ്ട്   ആ
ക്രൌന്ച്ച   മിഥുനം തേങ്ങി..
അരുതേ എന്ന തേങ്ങലില്‍
അലിയാതിരുന്ന ആ കാട്ടാള മനസ്സും   
ഒരു നിമിഷം പിടഞ്ഞുവോ..?
 
നെഞ്ചിലെ ചൂട് തണുപ്പയീ മാറുന്നതിനു മുന്‍പ്
വേദന നിറഞ്ഞ കണ്ണുകള്‍ കണ്ണുകളില്‍ ഉടക്കി..
നീ വരുന്നില്ലെ എന്ന ചോദ്യം
അവയില്‍ പ്രതിഫലിച്ചു ...
 
 മാ നിഷാദ!!!
ആദികാവ്യം പിറക്കാന്‍
രക്തബലി തന്നെ വേണ്ടി വന്നു...
അതിലൂടെ അനശ്വരനായ കിളിയെ ഓര്‍ത്തു..
തലമുറകള്‍ അഭിമാനം കൊണ്ടു..
അതിന്റെ ഇണയെ ആരോര്‍ത്തു...?
നഷ്ടം ആര്‍ക്കായിരുന്നു...
 മാ നിഷാദ!!!
രക്തം ചൊരിഞ്ഞു ഒരു കാവ്യവും
എഴുതപ്പെടാതെ ഇരിക്കട്ടെ!!!
 
( മുംബൈ ഭീകര  ആക്രമണത്തിന്റെ ഓര്‍മയ്ക്ക്)

Monday, November 22, 2010

എന്റെ കലാലയം

എന്റെ കലാലയം
 
അന്ന്  ഇടവഴിയില്‍ വീശിയ കാറ്റില്‍ ചെമ്പകം പൂത്ത മണം ആയിരുന്നു
അന്ന് എന്നെ സ്വീകരിക്കാനെന്നവണ്ണം...
പുളിവാകയില്‍ മഞ്ഞയും ചുവപ്പും കലര്‍ന്ന പൂക്കള്‍ വിരിഞ്ഞിരുന്നു..
കാലം തെറ്റി വന്ന മഴയില്‍ കുതിര്‍ന്ന എനിക്ക്
കുടയായീ നിന്ന പുളിവാക മരം...
 
ചെളി തെറിപ്പിച്ചു കടന്നു പോയ...
ചുവന്ന സര്‍കാര്‍ ബസ്‌..
കുട്ടികളെ പേടിപ്പിക്കുമായിരുന്ന
ചാവാലി എന്ന വൃദ്ധന്‍...
 
ഇടവഴിയില്‍ എന്നെ പിന്തുടരുന്ന നിന്റെ കണ്ണുകള്‍..
മനസ്സില്‍ മഴയായീ നീ പെയ്ത ദിനങ്ങള്‍ ...
വേദനയില്‍ കുതിര്‍ന്ന കലാലയ വേര്‍പാടുകള്‍ ...
വീണ്ടും കാണാം എന്ന വിശ്വസിക്കാന്‍ പറ്റാത്ത ആശ്വാസ വാക്കുകള്‍.
 
ചരിത്രം ഉറങ്ങുന്ന നാട്ടില്‍
ഇത് ഞാന്‍ എത്ര കണ്ടു എന്ന ഭാവത്തില്‍ തലയുയര്‍ത്തി
എന്റെ കലാലയം
ഓര്‍മ്മകള്‍ വേര്‍പെട്ട പൊട്ടിയ പട്ടം പോലെ...
മനസ്സ്  ഓടി ഓടി പോകുന്നതു അവിടേക്ക് തന്നെ
വീണ്ടും...
 
 

ബാലന്‍ സര്‍ മരിച്ചു

 
മുതല്‍ക്കൂട്ടായീ കിട്ടിയ കാലന്‍ കുടയില്‍ തൂങ്ങി
ബാലന്‍ സാറിന്റെ ഏന്തിയ നടപ്പ് മനസ്സില്‍ നിന്നും
മാറുന്നില്ല...
എന്തേ കുട്ടി ആ കഥ  വായിച്ചോ..?
എന്നാ ബാലന്‍ സാറിന്റെ ചോദ്യം ആണ്
എന്നെ വായനയുടെ ലോകത്തിലേക്ക്‌ ആദ്യം സ്വീകരിച്ചത്.
 
ജ്വരം  ബാധിച്ചു കിടപ്പിലായ  എന്നെ കാണാന്‍ അന്ന് വീട്ടില്‍ വന്ന അദേഹം
പഴങ്ങള്‍ക്ക് പകരം
പഞ്ചതന്ത്രം കഥകള്‍ കൈയില്‍ വച്ച് തന്നു...
കുട്ടി വായിച്ചു വളരൂ ട്ടോ ..?
എന്ന ഉപദേശം എന്നെ  പുസ്തകങ്ങളുടെ കൂട്ടുകാരി ആക്കി...
 
കുട്ടി
ഒരു അദ്ധ്യാപിക  ആകും..സാറിന്റെ  പ്രവചനം സത്യമായീ..
അനേകം കുരുന്നുകള്‍ ആദ്യാക്ഷരം ചൊല്ലുമ്പോള്‍
അരി വാങ്ങാന്‍ തികയാതിരുന്ന.. തുച്ചമായ സമ്പളം ഉപേക്ഷിച്ചു ഞാന്‍
മറ്റൊരു ജോലി തേടിയതറിയന്‍ അങ്ങ്...
ഇല്ലാതിരുന്നത് നന്നായീ
 
കുട്ടി എഴുതണം എന്ന അങ്ങയുടെ
വാക്കുകള്‍ സത്യമായീ
പക്ഷെ അങ്ങെവിടെ..?
അത് കാണാന്‍ നില്‍ക്കാതെ
യാത്രയായീ
അല്ലേ..?
 
 
 
 
 
 
 
 

മരവും കിളിയും

മരം കിളിയെ സ്നേഹിച്ചു
തണല്‍ കൊടുത്തു താരിലെ മധു കൊടുത്തു
തന്റേതെന്ന് അഹങ്കരിച്ചു...
 
പക്ഷെ കിളിക്ക്  മരം ...
ഒരു താല്‍ക്കാലിക വിശ്രമ കേന്ദ്രം ആയിരുന്നു...
കിളിക്ക് മരത്തിനെ സ്നേഹിക്കാന്‍ കഴിഞ്ഞില്ല...
അതിനു വേണ്ടത് കിട്ടാന്‍... 
കൊക്കുരുമ്മി ചിറകുരുമ്മി...
പാട്ടിലാക്കിയ   മരത്തിനെ
മറന്നു കിളി പറന്നു പോയീ!!!!!!!!!!
 
തന്റെതെന്നു കരുതിയ കിളി പോയ ദുഃഖത്തില്‍
മരം കരഞ്ഞു കറുത്ത് വിറകായീ മാറീ
അപ്പോള്‍   ഒരു മഴ പെയ്തു...
കനിവില്ലാത്ത   കര്‍ക്കിടക പേമാരീ
കിളി തേടി അലഞ്ഞ മരുപ്പച്ചകള്‍ ...
കിളിയെ കൈവിട്ടു
മരം തേടി കിളി വീണ്ടും പറന്നണഞ്ഞു
 
വിറകയീ മാറിയ മരം നോക്കി കിളി കരഞ്ഞു..
കിളിയുടെ കണ്ണുനീര്‍ വീണു മരം തളര്‍ന്നു
ആ കര്‍ക്കിടക മഴയില്‍ വീണു പോയ മരവും
തണുത്ത്‌ മരിച്ച കിളിയും....
പുനര്‍ജനി തേടി....

Saturday, November 20, 2010

സാവിത്രി

 
മകളേ നീ തിരിച്ചുപോകുക...
മരണത്തിന്റെ ചിലമ്പിച്ച  വാക്കുകള്‍
അവളുടെ നിശ്ചയ ദാര്ഷ്ട്യത്തിനു
കുംകുമകുറി ചാര്‍ത്തി..
കൂപ്പി പിടിച്ച കൈകള്‍ വിറയാര്‍ന്നു..
കണ്ണുകള്‍ ദൈന്യ ഭാവം വിട്ടു...
ചോദ്യ ഭാവമാര്‍ന്നു.
 
പറയാന്‍ ഒന്നുമില്ല മൃതുവിനോട് എങ്കിലും
പ്രിയനെ പിരിയാന്‍ വയ്യ എന്ന സത്യം
ആ മുഖത്ത് നിഴലിച്ചു...
ഞാന്‍ ഏകയാണ് എന്നാല്‍ അബല അല്ല..
എന്ന് ആ മുഖം വിളിച്ചു   പറഞ്ഞു
മകളേ നിനക്ക് ഞാന്‍ സൌഭാഗ്യങ്ങള്‍ തരാം
ഇവനെ എനിക്ക് തന്നേക്കു
മൃത്യു കേണു...
 
എന്റെ സൌഭാഗ്യമാണ്..
അവിടുത്തെ കയറില്‍ കുരുങ്ങിയത്...
സാവിത്രിയുടെ ശബ്ദം  ചാട്ടുളിയെക്കാള്‍ 
തീഷ്ണമായീ...
മരണത്തിന്റെ മനസ്സലിഞ്ഞു
നിനക്ക് ഞാന്‍ തിരിച്ചുതരുന്നു
നിന്റെ പ്രിയനെ....
പക്ഷെ എനിക്കൊന്നു വേണം ...
 
 
എന്ത്...അങ്ങേക്ക് എന്താണ് വേണ്ടത്..?
????????? 
ബലമാര്‍ന്ന നിന്റെ മനസ്സ് !!!!!!!!
അതിനി മൃതുവിനു സ്വന്തം.. 
മരണം പിക്കുന്നു !!
സ്ത്രീകള്‍ചപലകളാകട്ടെ !!
 
മൂര്‍ച്ചയേറിയ മനസ്സുകള്‍ എന്നെ പ്രധിരോധിക്കണ്ട..
 
അങ്ങനെ ഭവിക്കട്ടെ!! മറ്റൊരു സാവിത്രി പിറക്കും വരെ...
സാവിത്രി ചിരിതൂകി....
 .

Monday, November 15, 2010

മുത്തിയുടെ ചിരി

പല്ലില്ലാത്ത മോണ കാട്ടി
മുത്തി ചിരിച്ചു....മുത്തിയുടെ കൈകള്‍
ചുക്കിച്ചുളിഞ്ഞ്‌ പോയിരുന്നു
എന്താ പറ്റിയത്..മുത്തി..?
 
മോന് ഓര്‍മയുണ്ടാകില്ല
മോനെ ഞാന്‍ എടുത്തു നടന്നതാ..
ഈ കൈകളിലെ പാടുകള്‍ കണ്ടില്ലെ..?
അത് മോന്‍ കടിച്ചതാ...
 
മുത്തിയുടെ തിങ്ങി നിറഞ്ഞിരുന്ന മുടി..?
എന്താ പറ്റിയത്..മുത്തി..?
 
മുത്തിയുടെ  മുടി പിഴുതു
മോന്‍ കാറ്റില്‍ പറത്തിയപ്പോ..
അകലെ മണി കിലുങ്ങിയതും..
മോന്‍ കിലുകിലെ ചിരിച്ചതും മുത്തി ഓര്‍ക്കുന്നു
 
മുത്തിയുടെ കണ്ണുകള്‍ കുഴിയില്‍ ആണ്ടിരുന്നു
എന്താ പറ്റിയത്..മുത്തി..?
 
മോന്‍ പറയാതെ മുത്തിയെ വിട്ടു പോയില്ലെ ...?
കാത്തിരുന്ന് കുഴിഞ്ഞു പോയതാനാണ് മുത്തിയുടെ കണ്ണുകള്‍...
നാലു കണ്ണുകള്‍ അവ എങ്ങനെ എന്ന...
ചോദ്യത്തിന്റെ അവസാനം തേടി നിറഞ്ഞൊഴുകി...
 
അപ്പോഴും മുത്തി ചിരിച്ചു കരച്ചിലിലൂടെ...
ആ ചിരി വേനല്‍ മഴ പോലെ എന്നില്‍ നിറഞ്ഞു
 
 
 
 
 
 
 
 

Monday, November 8, 2010

എന്തിനായിരുന്നു..?

 
എന്തിനായിരുന്നു അന്ന് കമല കരഞ്ഞത്
കിട്ടാതിരുന്ന സ്നേഹം ഓര്‍ത്തോ..?
കിട്ടിയിട്ടും സ്വന്തമാക്കാന്‍ പറ്റാത്ത ദുരവസ്ഥയില്‍ മനം നൊന്തോ..?
 
കൂട്ടിയും കുറച്ചും കണക്കുകള്‍ നിരത്തി
ബന്ധങ്ങളുടെ നൂലാമാലയില്‍ പിടഞ്ഞ ആ മനസ്സില്‍
ഒരു നേര്‍ത്ത ഗീതമായീ പൊടിഞ്ഞ
ആ കണ്ണുനീര്‍ മുത്തുകള്‍ പറഞ്ഞത് എന്തായിരിക്കാം..?
 
അരുതെന്ന വിലക്കുകള്‍ നീ അത്ക്രമിച്ചു കടന്നവള്‍ അല്ലെ..?
പിന്നെ ആരെ ഓര്‍ത്തായിരുന്നു ആ മുത്തുമണികള്‍..ഭൂമിയില്‍ പതിച്ചത്
അവ എന്നെ നിന്റെ പുഞ്ചിരിപോഴിക്കുന്ന
 മുഖതിനെക്കള്‍ആകര്‍ഷിച്ചത്
എന്ത് കൊണ്ടാണ്..?
 
എന്തിനായിരുന്നു അന്ന് നീ കരഞ്ഞത്
 മറുപടി ഞാന്‍ആരോട് ചോദിക്കും..?
നീ ഇല്ലാത്ത കാലം അതിനു മറുപടി പറയുമോ..?

Saturday, November 6, 2010

കാത്തിരിക്കുന്നു നിനക്കായ്

<br/><a href="http://oi55.tinypic.com/muxv1y.jpg" target="_blank">View Raw Image</a>
വിളിപ്പുറത്ത് അവനുണ്ട്...
മറവിയാല്‍ മറന്നുവച്ച ഒരു മയില്‍‌പീലി പോലെ
മനസ്സിന്റെ കോണില്‍ ഒരു മുരളീ നാദമായ്..
 
ഞാന്‍
 ഇവിടെയുണ്ട്..നീ അറിയുന്നുണ്ടോ എന്നാ ചോദ്യം കണ്ണുകളില്‍..
പുഞ്ചിരിയാല്‍ മറക്കപ്പെട്ട എല്ലാം അറിയാം എന്നാ ഭാവം മറച്ചുവച്ച്
കള്ളച്ചിരിയില്‍ കപടത ഒതുക്കി..
എന്റെ കണ്ണന്‍
 
കവര്‍ന്നെടുക്കാന്‍ ഒരു പുഞ്ചിരിപോലും എന്നിലില്ല
വേദനയുടെ..ദുഖത്തിന്റെ കലര്‍പ്പില്ലാത്ത ദിവസങ്ങളും
എങ്കിലും കണ്ണാ
ഞാന്‍ കാത്തിരിക്കുന്നു നിനക്കായ്
 ഒരിക്കലെങ്കിലും..നീ വരുമെന്ന്
നിന്നെ കാണാന്‍ ആകുമെന്ന് എന്റെ മനസ്സു പറയുന്നു
അന്നെനിക്കുതരാന്‍
ഒരു പക്ഷെ ഒന്നും കാണില്ല...
നിനക്ക് വേണ്ടി സൂക്ഷിച്ചു വച്ച
അവില്‍ പൊതിപോലും...
പക്ഷെ...കാത്തിരിക്കുകയാണ്‌ ഞാന്‍ ..നിനക്കുവേണ്ടി
 
 
 
 
 
 
 
 
 
 

Monday, November 1, 2010

എന്റെ കവി..

 
കവിയുടെ അഭാവം എന്നെ വേദനിപ്പിക്കുന്നു...
മഴ പോലെ വന്നു...
എന്നിലേക്ക്‌ പെയ്ത ആ ഭാവങ്ങള്‍ മറക്കാന്‍ വയ്യ..
തീവ്രതയാല്‍ ചുവന്ന ആ കണ്ണുകളില്‍
മദ്യത്തിന്റെ..
ലഹരിയായിരുന്നോ..അതോ
മാറ്റത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചു നില്ക്കാന്‍
മയങ്ങിനടന്നെക്കാം  എന്ന ഭാവമോ..?
 
സൂര്യ കാന്തിപൂക്കള്‍ മോഹിച്ച ആ മനസ്സില്‍
സൂര്യ താപം വര്‍ഷിച്ചത് ആരാണ്..?
കട്ടുറുമ്പിനെ പോലും നോവിക്കാത്ത ആ കൈകളില്‍
കാല്‍ കാശു വച്ച് കൊടുത്തു
കവിതയ്ക്ക് വിലപറഞ്ഞ..
പൊട്ടത്തരത്തിനു
നേരെ..ഞാന്‍ വിരല്‍ ചൂണ്ടുന്നു
ഞാന്‍ വിതുമ്പുന്നു
എനിക്ക് തന്നേക്ക്‌ ആ
കവിയെ
പകരം...കാശു വേണ്ടവര്‍..കടലില്‍ മുങ്ങിതപ്പു
കുറച്ചു ഉപ്പു എങ്കിലും
കിട്ടും
ആ കണ്ണ് നീരിന്റെ ഉപ്പു