Sunday, May 29, 2011

വേര്‍പാട്‌ ....



മഞ്ഞ നിറം ബാധിച്ചു ചുളുങ്ങിയ
ദേഹം ഉപേക്ഷിച്ചു മണ്ണ് ആയീ തീരാന്‍ മടിയുണ്ടായിട്ടല്ല...
തെക്കന്‍ കാറ്റിന്റെ കൈകളില്‍ ഇനി ഉഞ്ഞാലടാന്‍
കഴിയാത്തത് കൊണ്ട് ...

ഇടിവെട്ടി പെയ്യുന്ന മഴയില്‍
അമ്മ മാറോടു ചേര്‍ത്ത് പിടിച്ചു
വീഴാതെ  നിര്‍ത്തിയ പകലുകള്‍ ...
 ഇനി തിരിച്ചു വരാത്തത്   കൊണ്ട് ...

കുഞ്ഞിക്കിളികള്‍ കൂടുകെട്ടിയ ചില്ലയില്‍
പാട്ട് കേട്ടുറങ്ങാന്‍ ഒരു പകല്‍ ബാക്കി ഇല്ലാത്തതു കൊണ്ട്....
താഴേക്കുള്ള പതനത്തിന്റെ അവസാന നിമിഷവും കാത്തു
ത്രിസങ്കു   സ്വര്‍ഗത്തില്‍  നിന്ന പഴുത്തില
പച്ചിലകളെ കണ്ണ് ചിമ്മാതെ നോക്കി..

കൈകൊട്ടി പാട്ടിന്റെ ഈണം പോലെ
അവയുടെ കലപില സബ്ദം കാതില്‍
മുഴങ്ങിയപ്പോള്‍ കാറ്റിന്റെ കൈപിടിച്ച്
താഴേക്ക്‌... ഭൂമിയുടെ നിറ മാറിലേക്ക്‌...
ആ പഴുത്തില പറന്നിറങ്ങി ...
 
കാലുകള്‍ക്കിടയില്‍ പെട്ട് ചതഞ്ഞ് അരഞ്ഞു ..
ആരും കാണാതെ മണ്ണിന്റെ നിറമാര്‍ന്നു   കാലങ്ങളോളം കിടന്നു
അവസാനം മണ്ണ് ആയീ  ഭൂമിയുടെ മാറില്‍ അലിഞ്ഞു ചേര്‍ന്നു ...
 

Tuesday, May 24, 2011

വിശക്കുന്ന കണ്ണുകള്‍

അവയുടെ ചിറകുകള്‍ക്ക് അഗ്നിയുടെ
തീഷ്ണതയായിരുന്നു പൊള്ളുന്ന
വേനലിന്റെ  കറുത്ത നിഴല്‍ പോലെ
അവയെന്നെ പിന്‍തുടര്‍ന്നു....

ചാരം മൂടി വിറങ്ങലിച്ച
എന്തോ മറഞ്ഞു കിടക്കുന്ന അവയുടെ
ഉള്ളില്‍ നിന്നു ചാട്ടുളി പോലെ
എന്നെ തേടി  കത്തി ആളുന്ന വിശപ്പിന്റെ  വിളി....

എന്റെ ചിന്തകള്‍ വളമാക്കി
ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന
ആ വന്‍ മരുതിനെ എരിക്കാന്‍
തീ തുപ്പി അടുക്കുന്ന തീഷ്ണതയുടെ
പൊള്ളുന്ന ചൂടിലേക്ക്
പെയ്തിറങ്ങുന്ന എന്നിലെ  സഹിഷ്ണുതയുടെ
മഴ മേഘങ്ങള്‍...   
എന്റെ ആത്മദാഹത്തിലേക്ക് തണുപ്പായീ
അവ പെയ്തു തീരട്ടെ ...

എന്റെ ഓര്‍മകളെ കാര്‍ന്നു തിന്നു
വിശപ്പടക്കുന്ന അവയുടെ   തളരുന്ന
ചിറകുകള്‍ക്ക് താങ്ങായീ ...ചലിക്കാത്ത തണല്‍ .....        
തീര്‍ത്തു ആ വമ്പന്‍ മരുത് മാത്രം ദഹിക്കാതെ
നില്‍ക്കട്ടെ !!!

Friday, May 13, 2011

ഇന്നലെകള്‍ ....




പാഴ്മരങ്ങള്‍ നിരന്നു നില്‍ക്കുന്ന
പാതയുടെ അന്ത്യത്തില്‍
പായലും പന്നലിന്റെ സ്വകാര്യതയും നിറഞ്ഞ
ആ പഴയ കുളക്കരയില്‍...

അഴുകിയ താന്നി ഇലകളുടെ
മടുപ്പിക്കുന്ന ഗന്ധം വഹിക്കുന്ന
കാറ്റിന്റെ കൈകളെ തട്ടിമാറ്റി 
ഇലഞ്ഞിപ്പൂമണം ഒഴുകിയിരുന്ന
ഇന്നലെ യുടെ ഓര്‍മകളിലേക്ക്
കൂപ്പു കുത്തുന്ന എന്റെ മനസ്സിനെ
അടക്കിപ്പിടിച്ചു  നഷ്ട പ്പെട്ട
എന്തിനയോതേടി സ്വയം
മറന്നു അല്പ നേരം ...

ഈ കല്പടവുകളിലാണ്‌
എന്റെ ചിലങ്കകള്‍ നഷ്ടപ്പെട്ടത്...
ഇലഞ്ഞി പൂക്കളുടെ  മണം ഉള്ള
എന്റെ  ഇന്നലെകള്‍ മുങ്ങിമരിച്ചത് ഇവിടെയാണ്...

പച്ചനിറ മാര്‍ന്ന  ഈ നിശബ്ദതയുടെ   
ഹൃദയത്തിലെയിടെയോ ചിപ്പിയില്‍
അമൂല്യമായ ഒരു മുത്ത്‌  പോലെ 
എന്റെ സ്വകാര്യത മയങ്ങി കിടക്കുന്നുണ്ടാകും..
     

Sunday, May 8, 2011

നഷ്ട സ്വപ്നം

 
പുറത്തേക്കു തുറക്കുന്ന ജാലകങ്ങള്‍ ഉള്ള..
ആ വീടിന്റെ വരാന്തയില്‍ പെറുക്കിക്കൂട്ടിയ 
കുന്നിമണികള്‍ എണ്ണി തിട്ടപ്പെടുത്തുന്ന തിരക്കില്‍
വര്‍ഷങ്ങള്‍ എന്നെ തനിച്ചാക്കി ഓടിയും നടന്നും പടിയിറങ്ങി..
 
വിറങ്ങലിച്ച ചുവരുകളില്‍ പായലുകള്‍ എന്റെ
നഷ്ടസ്വപ്നത്തിന്റെ ചിത്രം കോരിയിട്ടു
പൂക്കാന്‍ മടിച്ച തേന്മാവിന്റെ കരിഞ്ഞുണങ്ങിയ ചില്ലകളില്‍
തൂക്കണാം   കുരുവികള്‍ കൂടുകെട്ടിയാടി  ... 
 
പൊട്ടിയടര്‍ന്ന മേല്‍ക്കൂരയിലൂടെ ഇടവപ്പാതി 
എന്നെ നോക്കി കരഞ്ഞു..
എന്റെ നിശാ ഗാന്ധി പൂക്കളെ വിരിയിക്കാന്‍
പൌര്‍ണമി മാനത്ത്‌ മടിച്ചു നിന്നു...
 
നഷ്ട സ്വപ്നങ്ങള്‍ തുറന്നിട്ട ജാലക വാതിലിലൂടെ
ചിറകുകള്‍ വീശി പറന്നു പോയീ ...

Friday, May 6, 2011

ഹൃദയതാളം

കല്ലായീ കഴിഞ്ഞ ദിനങ്ങളില്‍ 
ഉള്ളില്‍ മുഴങ്ങാതിരുന്ന ഹൃദയതാളം 
കുങ്കുമ നിറമാര്‍ന്ന ഒരു കാല്‍ പാദത്തിന്റെ
സമീപ്യത്തില്‍ തെറ്റി മിടിക്കാന്‍ തുടങ്ങിയിരുന്നു ..
കരിമേഘതെ തോല്‍പ്പിക്കുന്ന 
രൂപ ഭംഗിയുടെ    ഓര്‍മയില്‍ മനം ഉരുക്കി 
നൂറ്റാണ്ടുകള്‍ ശില ആയീ നിന്നവള്‍ക്ക് 
പറയാന്‍ പതിവൃത്യത്തിന്റെ പിന്ബലമോ ..?
  
താളം തെറ്റിതുടങ്ങിയ  ഹൃദയത്തിന്റെ  പിടച്ചിലില്‍
തേടിയെത്തും...!!! എന്ന നിന്റെ വാക്കിന്റെ പിന്‍ബലം
മരമഞ്ഞിന്റെ കുളിര് പോലെ ഉള്ളില്‍ നിറയുന്നു..
വേണ്ടാ എനിക്കൊരു   ശാപ മോക്ഷം...
ആ കണ്ണുകളിലെ തീഷ്ണ വികാരത്തിന്റെ പൊരുള്‍ തേടി.
നിന്റെ ഗന്ധത്തില്‍ ലയിച്ചു ..
നിന്നെ ധ്യാനിച്ച് കഴിയാന്‍ ...
ഈ കാനനത്തില്‍ എനിക്കൊരു ശിലാ ജന്മം കൂടി വേണം..
ഏതെങ്കിലും ബോധി വൃക്ഷം എനിക്ക് തണല്‍ ആകട്ടെ..!!
അത് മ നിന്ദ യുടെ   മുനിവേഷം കെട്ടിയ  
പകലുകള്‍ താണ്ടാന്‍ താളം തെറ്റി നിനക്കുവേണ്ടി
മിടിക്കുന്ന ഈ ഹൃദയത്തിനു കാവലായീ
ഒരു രാമാസ്ത്രം എങ്കിലും തരിക ..
അഹല്യക്ക്‌ ശില ആയീ നില്ക്കാന്‍
അത് താങ്ങകട്ടെ ....