Friday, September 23, 2011

വിജനത



മറവിയുടെ  വേരുകള്‍ക്കിടയില്‍ ഉടക്കി പോയ
കവിതയുടെ കുറിമാനം തിരഞ്ഞു  പിടിച്ചും
സമയം കൊന്നും  പകലുകളെ തിന്നും  
കൂര്‍ത്ത ചുണ്ടുകള്‍ കൊണ്ട്  തൂവല്‍ മിനുക്കിയും 
വീണ്ടും വിജനത എന്നില്‍ ചിക്കി ചിതഞ്ഞു..

നിറ മണ്ണിന്‍  മാറില്‍ കുഴിച്ചിട്ട ഓര്‍മ്മകള്‍ 
മഞ്ഞച്ച ചിറകു വെച്ച് പറന്നു പൊങ്ങി
അവയുടെ അഗ്നി ചിറകുകളുടെ ജ്വാലയില്‍
ഒരു അമാവാസി രാത്രി എരിഞ്ഞു  തീര്‍ന്നു

പേരറിയാതെ എന്നില്‍ നിറഞ്ഞ വിഹ്വലതയുടെ
അതിര്‍ത്തിയില്‍ തേരട്ടകള്‍ കൂടുതേടി ഇഴഞ്ഞു നടന്നു
വെളിച്ചത്തിന്റെ പഴുതു തീര്‍ത്തു പറന്നു നടന്ന
മിന്നമ്മിന്നികള്‍ രാപ്പാടികളുടെ പാട്ടില്‍ --
ഉയിരിന്റെ അന്ത്യ താളം തേടി ..

എന്നെ ചൂഴ്ന്നു നിന്ന വിജനതയുടെ 
ചുഴിയില്‍ എന്റെ ജരപിടിച്ച
ചിന്തകള്‍ മുങ്ങി മരിച്ചു ...




No comments:

Post a Comment

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!