Wednesday, December 22, 2010

ഗന്ധര്‍വന്‍


ഗ്രാമം പാതി ഉറക്കത്തിലായ  
ഒരു പൂത്തിരുവാതിര രാത്രിയില്‍
തെച്ചിയുടെയും ചെമ്പകത്തിന്റെയും     മണം നിറഞ്ഞ
ഒരു കാറ്റു പോലെ  ...അവന്‍ ഭൂമിയിലേക്ക്‌ യാത്രയായീ
പാലയും,ഇലഞ്ഞിയും , ചെണ്ടുമല്ലിയും  അകാലത്തില്‍
 പൂത്തു   നിറഞ്ഞു ...
ഇരുണ്ടു നിന്ന മാനത്ത്‌ നക്ഷത്രങ്ങളുടെ പൂത്തിരി 
പേര് അറിയാത്ത ഏതോ രാക്കിളി   പാട്ടില്‍  
ഗ്രാമം ഉറങ്ങിയ നേരം...
വെണ്‍     മേഖങ്ങള്‍  ഒരുക്കിയ തേരില്‍
അവന്‍ ഭൂമിയിലേക്കിറങ്ങി...

കണ്ണുകളില്‍ വശ്യതയും ചുണ്ടില്‍ കവിതയും ആയീ
കാമിനി മാരുടെ സ്വപ്നങ്ങളില്‍    മാത്രം ജീവിച്ചിരുന്ന
പുഷ്പ ഗന്ധങ്ങളുടെ കൂട്ടുകാരന്‍ ...ഗന്ധര്‍വന്‍
ദേവ സദസ്സിലെ പാട്ടുകാരന്‍ ... 
ചുവടുകള്‍ സ്പര്‍ശിച്ച ഓരോ പുല്ലിലും പൂ വിരിയിച്ചു
കണ്ടും കാണാതെയും മോഹിച്ച ഓരോ പെണ്ണിനും
കവിളില്‍ ചുവപ്പ് നല്‍കി അവന്‍ കാവിന്റെ നട കയറി...
കല്ലായി ഇരിക്കാന്‍ ലഭിച്ച കാവിന്റെ നിഗൂഡതയില്‍
കാലത്തിന്റെ കടുത്ത ശിക്ഷ കാവ്യമാക്കി  മാറ്റി
കാമിനിയുടെ കമനീയ രൂപം മനസ്സില്‍ പ്രതിഷ്ട്ടിച്ചു  
കാഞ്ചന ശിലയായീ അവന്‍ കാത്തിരുന്നു  
അവന്റെ യക്ഷിയുടെ പുനര്‍ ജന്മത്തിനായീ ...

No comments:

Post a Comment

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!